It has been said, ‘time heals all wounds.’ I do not agree. The wounds remain. In time, the mind, protecting its sanity, covers them with scar tissue and the pain lessens.
But it is never gone.
- Rose Kennedy
Something was very wrong with civilization, and it wasn’t the destruction of the Amazon rainforest or the ozone layer, the death of the panda, cigarettes, carcinogenic foodstuffs or prison conditions, as the newspapers would have it.
It was precisely the thing she was working with: sex.
- Paulo Coelho, ‘Eleven Minutes’.
പ്രണയിച്ചുകൊണ്ടേയിരിക്കുന്നതിനിടയിലാണ് നിനക്കവളെ പൊടുന്നനെ നഷ്ടപ്പെടുക. ജൂണ്‍ മാസത്തിന്‍റെ ദുസ്സഹമായ പാതിരകളില്‍ തങ്ങിനിന്ന ഒരു നിലാവോര്‍മിക്കുക. അവള്‍ നിന്നെ ചുംബിച്ചിരുന്നു.
കണ്ണീരും ഉമിനീരും അസഹ്യമായ പ്രാണവേദനയും സമാസമം ചേര്‍ത്തു തണുത്ത ചുണ്ടുകള്‍ വേര്‍പെടുത്തുമ്പോള്‍ ഏതു വിഷാദഗാനം പാടാനായിരുന്നു എന്റെ പെണ്ണേ നീ ധൃതി കൂട്ടിയത്..?
-ഇന്ദു മേനോന്‍.
എണ്ണമറ്റ കരിനാഗങ്ങള്‍ പുളഞ്ഞു പടകൂട്ടുന്ന, വിശാലമായ ഒരു കരിവള്ളിയൂഞ്ഞാല്‍ക്കാവ് ഞാനപ്പോള്‍ മനസ്സില്‍ കണ്ടു. നാഗപ്പാലകള്‍ പൂത്തുനിറയുന്ന കറുത്ത പക്ഷങ്ങളില്‍, ഒടുങ്ങാത്ത സര്‍പ്പകാമങ്ങള്‍ക്കു നടുവില്, അവിടെ, ഉറയൂരിയ മണിനാഗം പോലെയൊരു കന്യക കിടന്നു. പൊന്‍പൂക്കുലഞൊറിവു കൊണ്ടു മാറിടംമറച്ച ആ സ്വര്‍ണനാഗത്തിനു ചുറ്റും, കാളകൂടം ചീറ്റുന്ന പുരുഷകാമങ്ങള്‍ ഫണം വിതിര്‍ത്താടി.
വിഷം തീണ്ടി കരിവാളിച്ചിട്ടും ജീവന്റെ കാവിലെ വേല മുടിക്കാന്‍ കൂട്ടാക്കാതിരുന്ന ആ നിത്യകാമിനി ഇപ്പോഴുമിവിടെ ഗതികിട്ടാതെ അലയുന്നുണ്ടാവാം..
കരിയിലകള്‍ മൂടിയ ഇരുള്‍നടക്കാവില്‍ ഞാന്‍ കാതോര്‍ത്തുനിന്നു.
-ഉവ്വ്. കാര്‍ത്തികക്കൈവട്ടകയുമായി ആ സര്‍പ്പസുന്ദരി ഇതിലേയിപ്പൊഴും നടന്നുപോവുന്നുണ്ട്.
പാദസരങ്ങള്‍ കിലുങ്ങുന്നു. ആടുകട്ടില്‍ ഞരക്കത്തിനിടയില്‍ സ്ഫടികവളകള്‍ ചിരിച്ചുടയുന്നു..
- ആലങ്കോട് ലീലാകൃഷ്ണന്‍ . ‘താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം’
നിന്നെ ഞാന്‍ ഇനിയും പ്രേമിക്കും, കയ്പ്പാര്‍ന്ന വെറുപ്പോടെ പ്രേമിക്കും. തുള വീണ ഹൃദയത്തില്‍ പകയുടെ സ്പന്ദനം നിറച്ചു ഞാന്‍ കാത്തിരിക്കും.
അസ്ഥിയടരുന്ന വേദന വമിപ്പിക്കും.
മുല്ലനികുന്ജങ്ങള്‍ക്കിടയില്‍ കൃഷ്ണസര്‍പ്പത്തെപ്പോലെ
പത്തിവിടര്‍ത്തി നിന്നെ എതിരേല്‍ക്കും.
കെ ആര്‍ മീര, ‘മീരാസാധു’
ഓര്‍മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങുകയില്ല. അവന്‍റെ തൊലിയില്‍ കാട്ടു ചതുപ്പുകളുടെ തണുപ്പ്. അവന്‍റെ രോമകൂപങ്ങളില്‍ വനപുഷ്പങ്ങളുടെ ഗാഢഗന്ധം. അവന്‍റെ കൃഷ്ണമണികളില്‍ പാറകളിലൂറി വീഴുന്ന കാട്ടുസൂര്യന്‍.
എന്റെ ഓര്‍മയില്‍ കാടുകളുണ്ട്.
-സച്ചിദാനന്ദന്‍.
ലോകത്തില്‍ അച്ഛന്മാര്‍ക്ക് അറിയില്ല, അമ്മമാര്‍ തോളില്‍ ഒരു ധന്വന്തരിയെ ചുമക്കുന്നുണ്ട്. ദീനം വരുമ്പോള്‍ ഉണ്ണികള്‍ മുഖം അമ്മയുടെ തോളിലുരസി കളിചിരിസല്ലാപം. അമ്മമാര്‍ക്കോ? മക്കള്‍ക്കു സുഖപ്പെടും വരെ ഇരുതോളിലും ഒഴിവില്ലാക്കാവടികള്‍ .
ഗീത ഹിരണ്യന്‍, ‘ഉണ്ണിക്കുട്ടന്റെ അമ്മയുടെ ഒരു ദിവസം.’
മഴയ്ക്കു മരങ്ങള്‍ക്കിടയില്‍ തന്നെ നില്‍ക്കണമെന്നുണ്ടായിരുന്നു.
അവള്‍ പുല്മേട്ടിലൂടെ താഴേയ്ക്കുരുണ്ടു വീണു.
പള്ളിമുറ്റത്തുനിന്നു റബ്ബര്‍ത്തോട്ടത്തിലേയ്ക്കു കുടപിടിച്ചു പോവുന്നവരുടെ കൂടെ നടക്കണമെന്നുണ്ടായിരുന്നു.
കുടകളെല്ലാം വീട്ടില്‍ കയറിയപ്പോള്‍ അവള്‍ പാലത്തിന്റെ കൈവരികള്‍ പിടിച്ചുനിന്നു.
പിന്നെ, പുഴയോടൊപ്പം പോവാന്‍ പുഴയിലേയ്ക്ക് എടുത്തുചാടി.
അഴിമുഖത്തെ തോണിക്കാരന്‍ വിചിത്രമായ തൂവലുകള്‍ നനഞ്ഞ മണ്ണില്‍ ഉതിര്‍ന്നുകിടക്കുന്നതു കണ്ടു.
മഴ എന്തിന് ആത്മഹത്യ ചെയ്തു?- ചൂളമരങ്ങള്‍ സന്ധ്യയോടു ചോദിച്ചു.
ഭൂമിയില്‍ അപകടമരണങ്ങള്‍ക്കിടയില്‍ നടക്കുമ്പോള്‍
സാധുഹൃദയങ്ങള്‍ക്ക് മരണത്തിലെത്താന്‍ വെമ്പലുണ്ടാകും.
മഴയും അപമാനിതയായ ഒരു പെണ്ണായി മാറിയതെപ്പോഴെന്ന് കടലിനും പറയാന്‍ കഴിയുന്നില്ല.
ഡി വിനയചന്ദ്രന്‍, ‘മഴയുടെ ആത്മഹത്യ’
"
കായലിനുമേല്‍ മഴ കോരിപ്പെയ്ത രാത്രിയില്‍
ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകളിലെത്തിയ മിന്നലിന്‍റെ
വെട്ടത്തില്‍,
പരസ്‌പരം നഗ്‌നത കാണാന്‍ ഔത്സുക്യം കാണിച്ച
ആ രാത്രിയില്‍ തൂവാനത്തുമ്പുമേറ്റി വന്ന്,
ഞങ്ങള്‍ ആ പഴയ കഥ പറഞ്ഞു;
ജയകൃഷ്ണനുമൊത്ത് കൂനൂരില്‍ പോയ കഥ.
ജയകൃഷ്ണന്‍ എന്ന ഭ്രാന്തന്‍ ചെറുപ്പക്കാരന്‍റെ
ചെയ്തികളുടെ കഥ,
-ജയകൃഷ്ണന്‍റെ കഥ.
"പത്മരാജന്‍
"But if I failed to come near thee,
It is because thy entrance door
Was as crowded as a church gate on Sunday."
Anon